Tuesday, July 31, 2007

കള്ള് ഒരു കേരള പാനീയം!

എന്തുകൊണ്ടു കള്ള് ഒരു സോഫ്ട് ഡ്രിങ്ക്സ് ഗണത്തില്‍ പെടുത്തിക്കൂടാ? ഇളം കള്ളിലെ ആള്‍ക്കഹോള്‍ ലെവല്‍ 5-8% ആണെന്നാണു. ഇത് നല്ലോരു ശതമാനം ബീയറിന്റെ ആള്‍ക്കഹോള്‍ ലെവലിനേക്കാളും കുറവാണു.

കള്ള് ചെറിയ ബിയര്‍ ബോട്ടില്‍ ആക്കി വിറ്റാല്‍ ഇന്ന് കേരകര്‍ഷകനു കിട്ടുന്നതിന്റെ 4 ഇരട്ടിയെങ്കിലും ലാഭം കിട്ടും എന്നാണു ഈയുള്ളവനു മന‍സ്സിലാക്കാന്‍ കഴിയുന്നത്.

ഇതിനു കേരള സര്‍ക്കാര്‍ രണ്ട് നിയമങ്ങള്‍ മാറ്റേണ്ടിയിരിക്കുന്നു.

- കള്ള് ചെത്ത് ഏത് തൊഴിലാളിക്കും ചെയ്യാം. ഇത് ഒരു വിഭാഗത്തിന് എഴുതിക്കൊടുത്തത് എന്ത് ന്യായം?
- കള്ള് എല്ലാ കടകളിലും വില്‍ക്കാനുള്ള അവകാശം.

കേരളത്തില്‍ ഇന്ന് വിറ്റഴിക്കുന്ന സ്പിരിറ്റ് മൊത്തം കര്‍ണാടകത്തില്‍ നിന്നാണു വരുന്നത്. കള്ള് സുലഭമാക്കിയാല്‍ ഇത്രയധികം സ്പിരിറ്റ് എന്തിനു നാം ഇറക്കുമതി നടത്തുന്നു. ഇത് നടപ്പിലാക്കിയാല്‍ ഇന്നു കേരകര്‍ഷകന്‍ ആവശ്യപ്പെടുന്ന ഒരു താങ്ങുവിലയും വേണ്ടിവരില്ല. കേരളം മൊത്തമായും തെങ്ങുകള്‍ കൊണ്ട് നിറയും.

ശ്രീലങ്കക്കാര്‍ ഇത് എപ്പോഴേ നടപ്പിലാക്കി. ഇന്ന് അമേരിക്കയില്‍ വരെ ശ്രീലങ്കന്‍/തായ് കള്ള് ലഭ്യമാണു.

റം, വിസ്കി എന്നിവയില്‍ 40-45% ആള്‍ക്കഹോള്‍ ലെവല്‍ ആണുള്ളത്. പട്ടച്ചാരായത്തില്‍ 70-90% ഉം. എന്നിട്ടും ഇത് കൂടുതല്‍ ഇറക്കുമതി ചെയ്ത്, കേരളത്തിലെ ജനങ്ങളെ മുഴുക്കുടിയരാക്കുന്നതിലും നല്ലത് കേരളത്തിലെ ഒരു ഉല്പന്നം തന്നെ കഴിപ്പിക്കുന്നതല്ലെ നല്ലതു? ജര്‍മനിയില്‍ ബിയര്‍ ഒരു സൊഫ്ട് ഡ്രിങ്ക്സ് പോലെയാണു. ബിയര്‍ കുടിക്കാന്‍ ഒരു ഉത്സവം തന്നെ അവര്‍ നടത്തുന്നു. ഫ്രാന്‍സില്‍ വൈനും, കോണിയാകും ഡിന്നറിനു കൂടുബോള്‍, ഇറ്റലിയും വൈനില്ലാതെ ഒരു നേരം ചിലവിടുന്നില്ല. ഇഗ്ലീഷുകാര്‍ വിസ്കി കൂടുതല്‍ കഴിക്കുന്നു. ഇതില്‍ നിന്ന് കാണാന്‍ കഴിയുന്നത് അവരവരുടെ നാട്ടിലെ ഡ്രിങ്ക്സ് അവര്‍ ഉപയോഗിക്കുന്നു എന്നാണു. പക്ഷേ കേരളത്തില്‍ അന്യ നാട്ടില്‍ നിന്നും വരുന്ന പട്ടചാരായം മാത്രം!

ഒരു സര്‍ക്കാരും ഇത് നടപ്പിലാക്കാന്‍ സമ്മതിക്കാന്‍ വഴിയില്ല. ഇത് നടപ്പിലായാല്‍ മാണിച്ചന്മാരുടെ കോടികള്‍ കൈക്കൂലി പിന്നെ കിട്ടില്ലല്ലോ? പിന്നെ ചിലപ്പോള്‍ മല്ലയ്യായും ഇതിനെ എതിര്‍ക്കും. 50% ഇന്‍ഡ്യന്‍ ബിയര്‍ മാര്‍ക്കറ്റ് ഇയാളുടെ കൈയിലല്ലേ?

Sunday, July 29, 2007

വാഴ കൃഷി ഒരു എത്തി നോട്ടം.

വാഴ കണ്ണ് വച്ച് പത്ത് മാസം നല്ല പോലെ പരിചരിച്ചാല്‍ ( കാലാവസ്ഥ അനുകൂലവും) ഒരു 8-10 കിലോ തൂക്കമുള്ള ഒരു വാഴക്കുല കിട്ടും.

ചിലവ് വരവു ദേ ഇവിടെ...

വാഴക്കണ്ണ് - 4/-
ഒരു തൊഴിലാളി 25 വാഴ ഒരു ദിവസം തോട് കീറും. കൂലി 200. , അതായത് ഒരു കുഴി - 8രൂപ.
വളങ്ങള്‍ - എല്ലാ മാസവും 200ഗ്രാം. * 10 = 2കിലോ. * 6രൂപ് = 12രൂപ.
വളമിടല്‍ കൂലി - 100 വാഴ ഒരാല്‍ക്കു ഒരു ദിവസം മൂടാം. 200/100 = 2/-
വെള്ളം നനക്കൂലി - 400വാഴ ഒരു ദിവസം നനക്കും. , 200/400 = 0.50
ഒന്നരാ‍ടം നന 10 മാസത്തേക്കു 5*30 *0.5 = 75/- ( ഞാന്‍ 5 മാസം മഴകിട്ടി എന്ന് സ്വപ്നിച്ചു!!)
ആകെ ചിലവ് = 101/-
കാവല്‍(എല്ലാ വാഴയും കുലക്കില്ല) ശതമാനം - 60-70, അതായത് 100 വാഴ വെച്ചാല്‍ 70 എണ്ണേ കുലച്ച് കിട്ടൂ.
ഞാന്‍ ഒരു 30% കൂടുതല്‍ ചിലവു ഒരു വാഴക്കു കൂട്ടിയാല്‍ ചിലവ് = 131.
ഒരു കിലോ കായ( നേന്ത്രകായ) 10-12രൂപ കര്‍ഷകനു കിട്ടും. 10*10 = 100/-
അതായത് ഒരു കര്‍ഷകന്‍ ഒരു വാഴ 10 മാസം വളര്‍ത്തി വലുതാക്കി വിറ്റാല്‍ 31രൂപ നഷ്ടം.
എന്തിനു ഈ കര്‍ഷകന്‍ ഈ പണിക്കു പോകുന്നൂ‍ൂ‍ൂ‍ൂ‍ൂ‍ൂ?

ഒരു ചെറുകിട പെട്ടിക്കടക്കാരന്‍ ഇത് വില്‍കുന്ന കണക്കു താഴെ...


ഒരു കിലോ കായ/പഴം. - 15രൂപ

10 കിലോ വില്‍കാന്‍ 2 ദിവസം. - ഒരു ദിവസം കൊണ്ട് 5 * 15 = 75 - 50 = 25 രൂപ ലാഭം.

ഇതില്‍ നിന്നു വാടകയും,കൂലിയും കുറച്ചാലും ഒരു 20-30% ലാഭം.... ഇവര്‍ക്കു യൂണിയനുണ്ട്. നേതക്കളുണ്ട്.... പരിവാരങ്ങളും ഉണ്ടു.

പാവം കര്‍ഷകന്‍ 10 മാസം പണിതിട്ട് കിട്ടിയതോ???? ഇതിനു മേതെ ഒരു കാറ്റടിച്ച് വാഴ ഒടിഞ്ഞ് പോയാലോ? ഇവന്‍ അത്മഹത്യ ചെയ്യും തീര്‍ച്ച.



നെല്‍ കൃഷി എന്തൊരു ലാഭം..!

ഒരു രണ്ട് പറ കണ്ടം വിതച്ച് കൊയ്താ‍ല്‍ കിട്ടുന്നത് 35പറ നെല്ലാണു.
ഇതിന്റെ ചിലവുകള്‍ താഴെ.
വിത്ത് - രണ്ടു പറ വിത്ത് ( 8കിലോ. 7രൂപ പെര്‍ കിലോ) - 56/.
ഞാറിടല്‍ - ഒരു കൂലി - 175 രൂപ.
വരന്‍ബു പണി. രണ്ട് കൂലി - 350/.
വളം. ( ഒരു പറ എല്ലു പൊടി 180രൂപ,
ചാണം. 15 പാട്ട.* 9രൂപ്) 315
ഉഴവല്‍ ടില്ലര്‍ രണ്ട് മണിക്കൂര്‍ * 140രൂപ) 280/.
ഞവര്‍ക്കല്‍ 100രൂപ.
ഞാറ് പറി 4*100രൂപ.. 400/.
നടീല്‍ 2*150 300/.
മരുന്നടി 2 *100മി. , 60രൂപ. 120/.
രണ്ടാം വളം. 6കിലോ, പൊട്ടാഷ് * 8രൂപ 48/.
കള പറിക്കല്‍ 2* 100 200/.
കൊയ്ത്ത് 3*150 450/.
മെതി,മിസ്ലേനിയസ് 2*150 300/.
ആകെ ചിലവ് - 2994.
ഇനി വെള്ളക്കരം, വെള്ളം തിരി.. ബാക്കി ഇഷ്ടം പോലെ വേറെ പണികളും.

ചിലവു = 3004.

ഒരു കിണ്ടല്‍( 13 പറ) 600രൂപ.
അതായത് രണ്ടു പറ കണ്ടത്തില്‍ നിന്നു കിട്ടുന്ന നെല്ല് 3 കിന്റല്‍. മൊത്തം നെല്ല് വിറ്റാല്‍ കിട്ടുന്ന തുക. - 3 * 600 = 1800.
വയ്കൊല്‍ - 300 മുടി. 3 രൂപ. = 900.

ആകെ വരവ് - 2500രൂപ.

നഷ്ടം ഒരു പൂപ്പില്‍( മൂന്ന് മാസത്തില്‍ ) 504 രൂപ...

ഈ കര്‍ഷകനു നിലം നികത്തി വേറെ ഒരു കൃഷി ചെയ്യാന്‍ പാടില്ല. കാരണം ഇവന്‍ കര്‍ഷക മുതലാളിയല്ലേ?
അവനു യൂണിയനില്ല. പരാതിയില്ല... അവന്‍ ചുമ്മാ പണിതു പണിതു.. മരിക്കുന്നു.. അല്ലേല്‍ ആത്മഹത്യ ചെയ്യിപ്പിക്കുന്നു...