Sunday, November 05, 2006

ഗൊത്തില്ല സ്വാമി...

1988 മെയ് മുപ്പത്തൊന്നിനു എന്റെ കംമ്പൂട്ടര്‍ പരീക്ഷ കഴിഞു..വൈകിട്ടു പത്തടിപ്പാലത്തുള്ള ബാറില്‍ ഞങള്‍ പതിനൊന്നുപേരും ഭാവി പരിപാടികള്‍ അസൂത്രന്ണം ചെയ്യാന്‍ കൂടി. ഒരു ബിജൊയ്സു വാങി എല്ലാവരും കൂടി തീര്‍ത്തു. ഇനി ബിജൊയ്സിനു കാശില്ല. ആര്‍ക്കുവെണം ബിജൊയ്സ്, നേരെ വിട്ടു കലമശ്ശേരി സൌതു പട്ടക്കടയിലോട്ടു. അവിടന്നു രന്‍‌ടു നില്പന്‍, പിന്നെ എന്ന്തൊക്കെ ചെയ്തു എന്നതില്‍ യതൊരു പ്രസക്തിയുമില്ല. എന്തു ചെയ്തില്ല എന്നതാണു ശരി. എന്നാലും ഒന്നു തീരുമനിചു, കുറചുകാലം കാല്‍പന്തു കളിക്കണം.. ഇനി കാല്‍പന്തു കളിക്കാന്‍ അരോടും അനുവാദം വേണ്ട എന്ന ചിന്ത എന്നെ അനന്ദപുളകിതനാക്കി.

പക്ഷെ എന്റെ ആ മോഹത്തിനു ഒരു ദിവസത്തേക്കെ അയുസുയുന്ദായുള്ളു. ജൂണ്‍‌ രന്ടിനു ചേട്ടന്റെ റ്റെലെഗ്ഗ്രാം. ഉദ്യാന നഗരത്തില് ചേട്ടന്റെ കൂട്ടുകാരന്‍ കണ്ണന്റെ കംപനിയില്‍( എ ഡി എസ്, പി സി ഒ മൊനിട്ടര്‍ ഉണ്ടാക്കുന്ന റ്റെലികൊം സ്താപനം) അടുത്ത പരീക്ഷ ജുണ് മൂന്നിനു.

ചാലക്കുടി വഴി അന്ന് രണ്ടു ലക്ഷുറി ബസ്സുകളെ ബംഗ്ലുര്‍ക്കുള്ളൂ, ഇന്ദിരയും ശര്മയും. ലക്ഷുറി ബന്സ്സില് ഇന്നുവരെ കേറിയിട്ടില്ല, ഇന്ന് ലക്ഷുറി ബസ്സില്‍ കേറാല്ലൊ എന്ന എന്റെ ഒരു സ്വപനം സാക്ഷാല്കരിക്കുമല്ലൊ. ഞാന് ഒന്നാശ്വസിചു..എട്ടുമണിക്ക് ഇവ ര്ണ്ടും, തടിക്കബനിക്കു എതിര്‍വശത്തുള്ള പൂക്കടയുടെ മുന്‍പില്‍ എത്തും.

വീടുവിടുകയാണല്ലൊ എന്നു കരുതിയവാം അപ്പന്‍ എന്റെ കൂടെ ചാലക്കുടി വരെ വന്നു. ടിക്കറ്റില്ല എന്ന് പൂക്കടക്കാരന്‍ പറഞപ്പോള്‍ എനിക്ക് സമധാനമായി. ഇനി ഇന്നു പോകണ്ട. കുശാലായി. ലക്ഷുറി ബസ്സില്‍ ഇനിയും കേറാം, ജോലിക്ക് പോയാല്‍ പന്ത് കളി മുടങും. പക്ഷെ അതും, കേവലം രണ്ടു നിമിഷത്തേക്കു മാത്രം. ഒരു ലോറിക്കാരന്‍, ബംഗ്ലുര്‍ , ബംഗ്ലുര്‍ , എന്ന് ഉറക്കെ വിളിചു കൂവി സടന്‍ ബ്രെയ്കിട്ട് നിര്‍ത്തി . അപ്പന് ലോട്ടറി അടിചു എന്നു പറയുന്നതു ഉത്തമം. ടിക്കറ്റു വെറും 40ക. ലാഭ വകയില് അപ്പനു ഒരു ഫുല്ല്. യോഗം, യോഗം എന്നു പറയുന്നതു പൊതുയോഗോം കരയോഗോം അല്ലന്നെനിക്കു മനസ്സിലായി.

യാത്ര ലക്ഷുറി ആയിരുന്നു എന്നു ഞാന്‍ എഴുതുന്നില്ല, പക്ഷെ ഒരു രാത്രി മുഴുവനും “അംബികയെ ഈശ്വരിയേ“ കേട്ടു വെലുപ്പിനെ ആറു മണിക്കു ഉദ്യാന് നഗരത്തില് എത്തിപ്പെട്ടു.


വെലുപ്പിനെ ആയതു കൊണ്ടു വിഷമിക്കാതെ മുരുകേഷ്പാളയത്തെ ചര്‍ചു റോടിലെ രാമു നിലയതിലല്‍ എത്തിപ്പെട്ടു. രാമുനിലയത്തില്‍ ആകെ നാലു സഹമുറിയര്‍. സാബു,ബൈജു,സുരേഷ് പിന്നെ ചേട്ടന്‍. ബെട് റൂം അറ്റാച്ഡ് ബാത്രൂം എന്നു പറയുന്നതു പൊലെ, ടു ബെട് റൂം ആന്റ് ബാത് റൂം അറ്റച്ട് കിച്ചന്, ഈ സ്പെസിഫികേഷന് ഉള്ള രാമു നിലയം ഒറ്റ നോട്ടത്തില് തന്നെ എനിക്ക് ഇഷ്ട്പ്പെട്ടു.

കണ്ണന്‍ അര്‍ജെന്റ്റായി മധുരക്ക് പോയതുകൊണ്ടു പരീക്ഷ പതിനൊന്നിലേക്കു മാറ്റി. ഒരാഴ്ച Z80,8085 പ്രൊസ്സ്സേര്‍സു, പിന്നെ കുറെ പെരിഫെരല്‍ ഡിവൈസസും ഗുരുകുല വിദ്യഭ്യാസം. ജൂണ്‍‌ പതിനൊന്നിനു പരീക്ഷക്കു പോയി, പെരിനായകം, ബ്രിജേഷ് പാ‍ട്ടേല് എന്നിവര് എന്തൊക്കോയൊ ചോദിച്ചു. എന്റെ മുറി ആങ്ലേയ ഭാഷയില് എന്തൊക്കെയൊ പറഞു. കണ്ണന്‍ പി സി ബി ഡിവിഷന്‍ മാനേജര്‍ ആയതുകൊണ്ടൊ അതോ ഞാന്‍ പറഞത് ശരിയായതുകൊണ്ടൊ, എന്നോട് ജോലിക്ക് പ്രവേശിച്ചോളാന്‍ പറ്ഞു.

ഇനി കന്നഡാ പഠിക്കണം. എന്നാ പിന്നെ ഒരു കന്നഡാ പടം തന്നെ ആദ്യം ആവട്ടെ.വൈകിട്ടു കോഗ്രഹാര സിനിമാ കോട്ടയില് സെക്കന്‍ഡ് ഷോക്കു പോയി, ഒരു കന്നഡാ പടം. കൊനഗ്രഹാര ടു മുരുകേശുപാളയം എയര്‍പൊര്‍ടു റൊഡ് അന്നൊരു ഉദ്യാനം തന്നെ ആയിരുന്നു. ഇരു വശത്തും വാക മരങല് പ്ന്തലിച്ചു പൂത്തു നില്‍‌ക്കുന്നു. പത്തേമുക്കാലിനു 329-ബി പൊയാല് പിന്നെ റോഡു ശൂന്യം, അല്ലാ, പട്ടികളും കുരങന്മാ‍രും പിന്നെ ഇവിടുത്തെ രാ‍ജാക്കന്മാ‍ര്.

ജോലി കിട്ടിയതല്ലെ, ശനിയഴ്ചയും, നാം പാര്‍ട്ടിക്കായി, രന്‍ഡു ഡസ്സന് ബിയര്‍ വാങി. ബിയറിനു എന്ത് വിലക്കുറവു. വെറും പതിനൊന്നു രൂപ. കാലി കുപ്പിക്കു ഒരു രൂപ. ഒന്‍പത് രൂപക്കു ഒരു യു.ബി.

ബൈജു ചേട്ടന്‍ ആണു കന്ന്ഡാ മാസ്റ്റര്‍. ഇസ്റ്റന് അറിയാവുന്ന കുറച്ചു കന്നഡാ പഠിപ്പിച്ചു.

മുന്ദെ ഹൊഗി.
ജാഗ കൊടി.
നീരു കൊടി.
ഗൊത്തില്ല സാമി --- അറിയില്ല ചേട്ടാ...

ജൂണ്‍‌ പതിമൂന്നു ആദ്യത്തെ ജൊലി ദിവസം. കുളിച് കുറിയിട്ടു കുരിശു വരചു യാ‍ത്രയായി. ആദ്യ ദിവസമല്ലെ സ്നേഹമുള്ള ചേട്ടന്‍ പറഞു, ഡാ ഞാന്‍ കൊണ്ടു പോയി വിടാം. എ ഡി എസ്, റിച്മണ്ടു വട്ടത്തിനടുത്തുള്ള ലവലീ റോഡില്‍ ലവലീ മന്‍ഷനില്‍ ഒന്നാം നിലയില് ആണു. 333 ബസ് കയറി പോയി വരാനുള്ള എല്ലാ കാര്യ്ങളും പറഞു, ഉച്ചയൂന്ണിനുള്ള് കാശും തന്നു എന്നെ ഓഫീസിലാക്കി, ചേട്ടന്‍ പോയി.

മാനേജര്‍ രാമന് കുറെ പെരിഫെരല്‍ ഡിവൈസസിന്റെ ബുക്ക് വയിക്കാന്‍ തന്നു. ഞാന്‍ അവ തിരിചും മറചും നൊക്കി അഞ്ചു മണിയാക്കി. രാത്രി ആവുന്നതിനു മുംബെ കൂടു കേറിയേക്കാം എന്നു കരുതി നേരത്തെ ഓഫീസു വിട്ടു.

ഇനി 333 പിടിക്കണം. ആദ്യ ബസ്സ് വന്നു, പീക് അവേര്‍സു എന്നു കേട്ടിട്ടുണ്ടൊ. ഇല്ലേല് ഈ ബസ് കണ്ടാ മതി. ഒരു വിരല് പിടിക്കാനുള്ള സ്തലമുന്ടേല്‍ ഞാന്‍ കേറിപ്പോയേനേ. പക്ഷെ അടുക്കാന്‍ പ്റ്റ്ണ്ടെ. അതു പോയി… അടുത്തതു പതിനഞ്ചു മിനിറ്റിനു ശേഷം…. അതില് അതിലും തിരക്കു. ഞാന്‍ ഇത്തവണ കേറിയിരിക്കും എന്ന് ഉറച്ച് തിക്കിതിരക്കി ഒരുവിധം മുന്നിലെത്തി. ഏതോ ഒരു കിളവന്‍, സ്വ്ല്പം ജാഗ കൊടി എന്നു പറഞുകൊണ്ടു ഇറങുന്നു. ഞാന്‍ കമ്പിയില് നിന്നും കൈ എടുത്തു. മുതുക്കന് ഇറങി… 333 ദെയ് പോയി. ഞാന്‍ പിന്നെയും വഴിയില്. ഇനിയും ഇവിടെ നിന്നാല് ഞാ‍ന്‍ വീട്ടിലെത്തില്ലാ. ഇപ്പോഴാണു ഞാന്‍ ബസ്സിന്റെ ഫ്രണ്ടു ഡോര്‍ ശ്രദ്ദിച്ചതു. അടുത്ത് ബസ്സ് വന്നു ഞാന് ഫ്രണ്ടു ഡോറ് വഴി ഓടിക്കേറി. അപ്പോഴെ അവിടന്നു നമ്മടെ കിളി, “ നീവു യാ‍രു, ഹെങകസ്സു, ഗെണ്ട്സ്സു… “ മടിക്കാതെ ഞാന്‍ തിരിച്ചു എന്റെ കന്നഡാ.. “ ഗൊത്തില്ലാ സ്വാമി!!!” ആ ബസ്സിലുണ്ടായിരുന്ന എല്ലാവരും അടക്കി ചിരിച്ചപ്പോള്‍ എന്തൊ പന്തികേടു തോന്നിയെങ്കിലും, തിക്കിതിരക്കി ബസ്സിനുള്ളിലേക്കു കയറിപ്പോയി.

ഇനി ഞാന്‍ പറഞപ്പോല് ഗ്രാമ്മെറ് തെറ്റിയോ? അല്ലേല് ഇനി പാന്റ്സിന്റ്റെ മൂഡു കീറിയോ? ഒരായിരം ചോദ്യങളുമായി ഞാന്‍ വീട്ടിലെത്തി.

കന്നഡാ മാസ്റ്ററ് ബൈജു എന്റെ ബസ്സ് യാത്ര കേട്ട് ചിരിയടക്കാന്‍ രണ്ടു കുപ്പി യു.ബി അകത്താക്കി.“ നീവു യാ‍രു, ഹെങകസ്സു, ഗെണ്ട്സ്സു“ എന്നു പറഞാല് “ നീ അണാണൊ അതൊ പെണ്ണാന്ണൊ “ എന്ന് അണെന്നു പോലും.

5 comments:

കുട്ടേട്ടന്‍ : kuttettan said...

മാഷേ ബാക്കിയുള്ളതിന്റേയും കൂടി
(മുന്ദെ ഹൊഗി, ജാഗ കൊടി, നീരു കൊടി)
മീനിംഗ്‌ പറഞ്ഞിട്ടു പോകൂ...

എനിക്ക്‌ ഉപകാരപ്പെട്ടാലോ എന്ന് കരുതിയിട്ടാണ്‌.

മുക്കുവന്‍ said...

മാഷെ മറന്നു പോയല്ലോ.. ബാങലൂര്‍ വിട്ടിട്ട് വര്‍ഷം ഏറെ ആയി.

ഞാന്‍ കന്നഡാ സുഹ്രുത്തിനോടു ചോദിച്ചിട്ടു എഴുതാം.

ഗിരീഷ്‌ എ എസ്‌ said...

gud
iniyum ezhutuka

യാരിദ്‌|~|Yarid said...

ഇഷ്ടപ്പെട്ടു.. ഇപ്പോഴാ കണ്ടെ....ചെറിയ ഒരു ചിരി വന്നിട്ടു അതങ്ങു വലുതായി നിറ്ത്താന്‍ പറ്റുന്നില്ല........


അതുകൊണ്ട് നാനു ഹോഗുതു...

മുന്ദെ ഹോഗി-- എവിടെ പോകുന്നു, ജാഗകൊടി- വഴിമാറിതരു ..നിരുകൊടി-വെള്ളം തരു...എന്നാണെന്നു തോന്നുന്നു. മറന്നു പോയി...

ajith said...

ഗൊത്തില്ല ചേട്ടാ....കലക്കി